Tuesday, January 27, 2009

നിറങ്ങളില്ലാത്ത ലോകം

ഞാന്‍ ആദ്യമായാണ് അങ്ങനെ ഒരാളെ കാണുന്നത് , അവന്‍ മെലിഞ്ഞിട്ടായിരുന്നു. ഇറുകിയ ഒരു ജീന്‍സും ഷര്‍ട്ടും ആയിരുന്നു അവന്റെ വേഷം. ഓമനത്തം തോന്നുന്ന മുഖം , "ഇവിടെ നിന്നെ ഡോക്ടര്‍ നോക്കില്ല നീ വേറെ ആശുപത്രിയില്‍ പോകണം " ആരുടെയോ സബ്ദം കേട്ട് നോക്കിയ എന്‍റെ നേര്‍ക്ക് അവന്‍ നടന്നു വന്നു. നിഷ്കളങ്കത തുളുമ്പുന്ന അവന്‍റെ കണ്ണുകളിലേക്കു നോക്കിയപ്പോള്‍ അവന്‍റെ നിസ്സഹായതയില്‍ എന്‍റെ മനസ്സു നൊന്തു. അതരിഞ്ഞോ എന്തോ, പിന്നെ അവന്‍ എന്നോടായി സംസാരം , "എനിക്ക് bieeding ആണ് ഡോക്ടറെ കാണണം . വളരെ ലോലമായ സബ്ദം .......... ഞാനൊന്നു അന്തിച്ചു, കാണാവുന്ന ഇടങ്ങളിലോന്നും ഞാന്‍ രക്തം കണ്ടില്ല, പിന്നെ ഈ കുട്ടി എന്താ പറയുന്നതു? അത് ഞാനവനോട് ചോദിച്ചില്ല, പകരം എന്‍റെ വായീന്ന് വന്ന ചോദ്യം നിന്റെ പേരെന്താനെന്നയിരുന്നു? ഉടനെ മറുപടി വന്നു: റീന ............ ഞാന്‍ മാത്രമല്ല ഞെട്ടിയതെന്നു ഞാനറിഞ്ഞു. ഡോക്ടര്‍ പ്രസവമുറിയില്‍ തിരക്കിലായിരുന്നു. കിട്ടിയ സമയത്തു ഞാന്‍ അവളായി മാറിയ അവളോട്‌ അവളെ പറ്റി ചോദിച്ചു . നഗരത്തില്‍ ഓട്ടോ ഓടിക്കുകയനെന്നും വീട്ടുകാരോട് തെറ്റിപ്പിരിഞ്ഞു ഒരു കുടുംബത്തോടൊപ്പം നഗരത്തില്‍ തന്നെ താമസവുമെന്നു പറഞ്ഞു. കല്യാണം കഴിഞ്ഞിരുന്നെന്നും ഭര്‍ത്താവിന്‍റെ സല്യം സഹിക്കാതെ ഒഴുവാക്കിയെന്നും പറഞ്ഞു. പിന്നെ ഡോക്ടര്‍ വന്നപ്പോള്‍ കഥയൊക്കെ മാറി. ........................... ഒരിക്കലും ആമുഖതുനോക്കിചിന്തിക്കാന്‍ കഴിയാത്ത കാര്യങ്ങള്‍ പറഞ്ഞു അവള്‍ വിസപ്പടക്കാന്‍ വേണ്ടിയനവള്‍ സരീരം വില്കുന്നതെന്ന് .............എനിക്കത് ഒട്ടും ദഹിച്ചില്ല, ഒരുപക്ഷെ എന്‍റെ ജീവിത സാഹചര്യമാവാം എന്നെ കൊണ്ടു അങ്ങനെ ചിന്തിപ്പിച്ചത്. കൂടുതല്‍ ചികില്‍സകള്‍ വേണ്ടതിനാല്‍ അവളെ മെഡിക്കല്‍ കോളേജ് ലേക്ക് വിട്ടു. അപ്പോഴും ആ കണ്ണുകളില്‍ ഞാന്‍ പ്രകടമായ ഒരു ഭാവമാറ്റവും കണ്ടില്ല........... അവളുടെ മനസ്സില്‍ ഈ ലോകത്തിനു ഒരു നിറവും ഇല്ലായിരുന്നു എന്നുതോന്നി. ഞാനാദ്യമായാണ് ഒരാളെ ഈ നിലയില്‍ കാണുന്നത്.. ഇതുപോലെ എത്ര എത്ര റീനമാരുണ്ടാകാം എന്‍ന എന്‍റെ മനോഗതം മറ്റാരോ സബ്ദമായി പുറത്തേക്ക് വിട്ടു.......... വര്‍ണങ്ങളില്ലാത്ത ലോകത്തിരുന്നു മറ്റുള്ളവര്‍ക്ക് വര്നങ്ങലുണ്ടാക്കി കൊടുക്കുന്നവര്‍...............

Saturday, January 24, 2009

നോവിന്‍റെ പാട്ട്

ആ  കവിത  നാലുവരി  കേട്ടപ്പോള്‍   ഞാനോര്‍ത്തു  അതൊരു  കാമുകന്റെ  സ്വരമാണെന്ന് ..........
കുറെ  ദിവസങ്ങള്‍ക്  ശേഷം  ........!
അത്  മുഴുവന്‍  കേട്ട  ഞാന്‍  തുളുമ്പുന്ന  മിഴികളോടെ  തരിച്ചിരുന്നുപോയി ............
നിങ്ങളിപ്പോള്‍  ഒര്കുന്നതെന്താണെന്നെനിക്കറിയാം , ഇത്രയ്ക്  കരയാന്മാത്രം  ഏതാണപ്പാ  ഒരു  കവിത ......... ആദ്യമേ  പറയട്ടെ  എന്‍റെ  മനസ്സ്  എന്റേത്  മാത്രമാണ് ...
അതിന്റെ  നോവും  മറ്റാരുടെതും  പോലെ  ആവില്ലാന്ന്  ഞാന്‍  കരുതുന്നു ...............
ആ  കവിതയുടെ  വരികള്‍  ഇങ്ങനെ  തുടങ്ങുന്നു ...
‘ ആര്‍ദ്രമീ  ധനുമാസ  രവുകളിലോന്നില്‍ ആതിര  വരുംപോകുമല്ലേ  സഖീ ........
ഞാനീ  ജനലഴി  പിടിച്ചൊട്ടു  നില്കട്ടെ  നീയെന്നരികത്തു  തന്നെനില്കൂ “..
ഇത്രയും  കേട്ടാല്‍  ആര്ക്കും  തോന്നുന്ന  സംശയമേ  എനിക്കും  തോന്നിയുള്ളൂ .
പിന്നെ  ഞാന്‍  ബാക്കി  കേട്ടു ............
ഇപ്പഴം കൂടൊരു   ചുമയ്ക്ടി ഇടറിവീഴാം ....വ്രണീതമാം കണ്ഡത്തിലിന്നുനോവിത്തിരി   കുറവുണ്ട്
/ ആതിര  വരുന്നേരമൊരുമിച്ചു  കൈകള്‍  കോര്‍ത്ത്‌  എതിരെല്കണം  നമുക്കിക്കുറി വരുംകൊല്ലമാരെന്നുമെന്തെന്നുമാര്‍ക്കറിയാം...............
ഈ  ലോകത്തെ  ഒരുപാടു  സ്നേഹിക്കുന്ന  ഒരാളുടെ  അവസാന  നാളുകളെ  ഞാന്‍  അവിടെ  കണ്ടു ... അതിലുപരി  ഞാനെന്റെ  അച്ഛനെ  അവിടെ  കാണുകയായിരുന്നു .......
അര്‍ബുദത്തിന്റെ  പിടിയിലമാരുമ്പോള്‍  സ്നേഹിച്ചതിനെയൊക്കെ  അടുത്ത്  കൂട്ടി  പിടിക്കാനുള്ള  ആ  വ്യഗ്രത , കടന്നു  പോകുന്ന  നിമിഷങ്ങള്‍  പോലും  കൈപിടിയിലുണ്ടാകുമോന്നറിയാതെ .........
ആശുപത്രിയുടെ  നിഗൂഡതയില്‍  അതുപോലെ  എത്രയോ  മുഖങ്ങള്‍ ........
അവയിലോരോന്നിലും  ഞാനെന്റെ  അച്ഛനെ  കാണുന്നു  ........
.എന്‍റെ  മനസ്സിന്റെ  നോവുപാട്ട്  ഞാനവര്‍ക്കു  സ്നേഹമായി പകര്ന്നു നല്‍കട്ടെ .